Wednesday, July 20, 2016

എന്റെ തായ്‌ലൻഡ് യാത്ര - ഭാഗം 4


മൂന്നാം ദിവസത്തെ ഞങ്ങളുടെ ആദ്യ യാത്ര അണ്ടർവാട്ടർ അക്വാറിയത്തിലേക്കായിരുന്നു. ഞങ്ങളുടെ അന്നത്തെ ഡ്രൈവർ പഞ്ചാബി ആയിരുന്നു. കാർ പാർക് ചെയ്തിട്ടു ഡ്രൈവർ ടിക്കറ്റ് എടുത്തുകൊണ്ടു വന്നു. ഞങ്ങൾ അകത്തേക്ക് കയറി. മീനിന് നിപ്പിൾ കൂടി ഫീഡ് ചെയ്യുന്നതാണ് ആദ്യം കണ്ടത്. അൻപതു ബാത് കൊടുത്താൽ നമുക്കും മീനിനെ ഫീഡ് ചെയ്യാം. മനോഹരമായ വര്ണമത്സ്യങ്ങൾ.. തുടർന്നു ഉള്ളിലേക്ക് നടന്നു. മനോഹരമായ മൽസ്യങ്ങൾ ചില്ലുകൂട്ടിൽ കിടക്കുന്നതു കണ്ടു. തുടർന്നു ഇരുട്ടു നിറഞ്ഞ വഴിയിലൂടെ എത്തിച്ചേർന്നത് കടലിനടിയിൽ ആണോ എന്നു ഞാൻ സംശയിച്ചു. ഗ്ലാസ്സ് ടണലിലൂടെ നടന്നു. ചുറ്റും തലയ്ക്കു മീതെയും വിവിധ മൽസ്യങ്ങൾ നീന്തി നടക്കുന്നു. സ്രാവ്, തിരണ്ടി എല്ലാമുണ്ട്, ജീവിതത്തിൽ ആദ്യമായാണ് അവിടുത്തെ പല മൽസ്യങ്ങളെയും കാണുന്നത് . ഒരു പ്രത്യേക ലോകത്തിലെത്തിയ പ്രതീതി. ചിത്രങ്ങൾ പകർത്തിക്കൊണ്ടു ഞങ്ങൾ ജേലി ഫിഷുകളുടെ അടുത്തെത്തി. വിവിധ വർണങ്ങളിലുള്ള ലൈറ്റുകൾ തെളിയുകയും അണയുകയും ചെയ്യുമ്പോൾ വിവിധ വർണങ്ങളിൽ ജേലി ഫിഷിനെ കാണാം. ഇതൊന്നും നമ്മുടെ നാട്ടിൽ എന്തു കൊണ്ടു ഇല്ല എന്നു ഞാൻ ആലോചിച്ചു.ഗോവ പോലെയുള്ള കടൽത്തീര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇതു നമുക്കും തുടങ്ങാവുന്നതല്ലേ?1 മണിക്കൂർ അവിടെ ചിലവഴിച്ച ശേഷം ഞങ്ങൾ ഫ്‌ളോട്ടിങ് മാർക്കറ്റിലേക്ക് യാത്ര ആയി. ഡ്രൈവർ ടിക്കറ്റ് എടുത്തു ഒരു സ്റ്റിക്കർ ഞങ്ങളുടെമേൽ പതിപ്പിച്ചു. തുടർന്നു ഒരു വള്ളത്തിൽ കയറ്റി. ആ ജലാശയത്തിൽ കൂടി നാട്ടുകാരനായ തോണിക്കാരൻ തുഴഞ്ഞു നീങ്ങി. പരമ്പരാഗതമായ തൊപ്പിയും ഞങ്ങൾ ധരിച്ചു. അരികിൽ കൂടി പല വള്ളങ്ങളും കടന്നുപോകുന്നു. ചുറ്റുമുള്ള കടകളിൽ ആളുകൾ ഷോപ്പിംഗ് നടത്തുന്നു. ഈ കടകൾ എല്ലാം വെള്ളത്തിലാണ് പണിതിരിക്കുന്നത്. വള്ളത്തിൽ സാധനങ്ങൾ കൊണ്ടുവന്നു ധാരാളം പേര് വില്പന നടത്തുന്നു. ഭക്ഷണ സാധനങ്ങൾ, പഴങ്ങൾ, കര കൗശല വസ്തുക്കൾ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ എല്ലാമുണ്ട്. അവസാനം വള്ളം ഞങ്ങളെ മാര്കെറ്റിന്റെ അവസാന ഭാഗത്തു ഇറക്കി. അവിടെ നിന്നു ഇനിയും കടകൾ ഒക്കെ സന്ദർശിച്ചു നടന്നു തുടങ്ങിയ സ്ഥലത്തു എത്തണം. ഞങ്ങൾ നടത്തം ആരംഭിച്ചു. മനോഹരമായ കാഴ്ചകൾ നിറഞ്ഞ കടകൾ. ഇടക്ക് ഒരു കടയിൽ നിന്നു ഞാൻ കഴിക്കാനുള്ള ഒരു സാധനം വാങ്ങി. തേങ്ങയും പഞ്ചസാരയും ചേർത്ത അപ്പം പോലെയുള്ള വസ്തു. പക്ഷെ രുചികരമായിരുന്നു. 20 ബാത് ആണ് വില. പല കടകളിലും വില ഒക്കെ ചോദിച്ചെങ്കിലും കാര്യമായി സാധനങ്ങൾ വാങ്ങിയില്ല, മലയാളിയുടെ പിശുക്കും ബാർഗൈനിങ്ങും ആയിരുന്നു കാരണം. പല ഫ്ളവറിൽ ഉള്ള ചോക്ലേറ്സ് കണ്ടു. കുറെ വാങ്ങി. 20 ബാത്. ആയിരുന്നു വില, ഡുറിയാൻ , ചോക്ലേറ്റ്,coconut പല രുചികളിലുമുള്ളവ വാങ്ങി. എല്ലാ കടകളും സന്ദർശിക്കാൻ പോയാൽ സമയം പോകും. ഞങ്ങൾ വേഗം നടന്നു ഒരു സൈഡിലുള്ള കടകൾ മാത്രം സന്ദർശിച്ചു കാറിനരുകിലെത്തി. വീണ്ടും യാത്ര തുടർന്നു. അടുത്ത സ്ഥലം ബിഗ് ബുദ്ധ ആയിരുന്നു. ദൂരെ നിന്നെ ആ മല കാണാമായിരുന്നു. പറ പൊട്ടിച്ച ഒരു വലിയ മാല. നമ്മുടെ നാട്ടിലെ കരിങ്കൽ ക്വാറി തന്നെ. അതിൽ ബുദ്ധന്റെ ചിത്രം സ്വർണം കൊണ്ടു ആലേഖനം ചെയ്തിരിക്കുന്നു. ഒരു ബുദ്ധ ക്ഷേത്രം പ്രവേശനത്തിങ്കൽ തന്നെ ഉണ്ട്. ധാരാളം ചൈനീസ്, ജാപ്പനീസ്, വിറ്റ്നാമീസ്, സഞ്ചാരികൾ ഉണ്ട്. അവരൊക്കെ ക്ഷേത്രത്തിൽ പ്രാര്ഥിക്കുന്നുണ്ടായിരുന്നു. ഇവിടെ ഒരു സെക്യൂരിറ്റി പോലും ഇല്ല എന്നുള്ളതാണ് സത്യം. നമ്മുടെ നാട്ടിലായിരുന്നെങ്കിൽ, ആ കരിങ്കൽ പോലും കാണില്ലായിരുന്നു. അവിടെ വച്ചു ഒരു ചൈനീസ് കുട്ടിയെ കണ്ടു അവനോടൊപ്പം ചിത്രമെടുത്തു. അവന്റെ പേര് ചോദിച്ചെങ്കിലും ചൈനീസ് അല്ലാതെ ഒന്നും ആ കുട്ടിക്കറിയില്ലായിരുന്നു എന്നു തോന്നുന്നു. ആൽ മരങ്ങളും ക്ഷേത്ര പരിസരത്തുണ്ട്. കുറെ സമയം അവിടെ ചിലവഴിച്ച ശേഷം വീണ്ടു അടുത്ത സ്ഥലമായ സിൽവർ ലേക്കിലേക്കു യാത്രയായി. അവിടെ നിന്നും കുറച്ചു ദൂരമേയുള്ളായിരുന്നു സിൽവർ ലേക്കിലേക്കു, മനോഹരമായ ഉദ്യാനം. താഴെ മുന്തിരിത്തോട്ടങ്ങൾ. കുറച്ചു ദൂരെ പേരിനെ അന്വർത്ഥമാക്കുന്ന സിൽവർ ലാകെ കാണാം. കുറച്ചു ദൂരെ ഒരു തെയിം പാർക്. അവിടെ നിന്നു കുറെ ചിത്രങ്ങളെടുത്തു. വിയറ്റ്നാംകാരനായ ഒരു കുട്ടിയെ പരിചയപ്പെട്ടു.അവൻ പേര് പറഞ്ഞെങ്കിലും ഓർത്തിരിക്കാൻ എനിക്കു കഴിഞ്ഞില്ല, കാരണം ആ പേര് ഉച്ചരിക്കാൻ തന്നെ പാടായിരുന്നു. 5 മണിയോടെ ഞങ്ങൾ തിരിച്ചു ഹോട്ടലിലേക്ക് യാത്ര തിരിച്ചു. ഇൻഡിഗോ റെസ്റ്റാറ്റാന്റിൽ നിന്നു ഭക്ഷണം കഴിച്ചു റൂമിലെത്തി. 8 മണിയോടെ വീണ്ടും നഗര തിരക്കിലേക്കിറങ്ങി. ഫ്രൂട് മാർക്കറ്റ് സന്ദർശിച്ചു കുറെ സാധനങ്ങൾ വാങ്ങി. പിന്നീട് ബീച് റോഡിൽ പോയി. അവിടെ റോഡരികിലെല്ലാം സുന്ദരികൾ ഉടുത്തൊരുങ്ങി നിൽക്കുന്നു, ശരീരങ്ങൾ ആവശ്യമുള്ളവരെ കാത്തു. കുറെ നേരത്തെ കറക്കത്തിനൊടുവിൽ വീണ്ടും ഹോട്ടലിലേക്ക് നടന്നു. പാട്ടായയിലെ അവസാന രാത്രി ആണ്. സുഖമായി ഉറങ്ങി നാളെ ബാങ്കോക്കിലേക്കു പുറപ്പെടണം. ഗൂഡ നൈറ്റ് .

No comments:

Post a Comment

കശ്മീർ ഡയറി -3

  സോനാമാർഗ് & സീറോ പോയിന്റ് മൂന്നാം ദിവസത്തെ ഞങ്ങളുടെ യാത്ര സോനാമാര്ഗിലേക്കും അവിടെ നിന്ന് സീറോ പോയിന്റിലേക്കുമായിരുന്നു . സോന...