Sunday, July 31, 2011

രക്ഷകന്‍



പെണ്‍കുട്ടി വേഗത്തില്‍ നടന്നു. വിജനമായ ഇടവഴിയാണ്. പരിചയക്കാരെ ആരെയും കാണുന്നില്ലല്ലോ, അവള്‍ തെല്ലു ഭയപ്പെട്ടു. കാലുകള്‍ക്ക് കുറച്ചുകൂടി വേഗം കൂടി. ഇരുവശവും ഇടതൂര്‍ന്ന വൃക്ഷങ്ങളാണ്. വിളിച്ചാല്‍ പോലും കേള്‍ക്കാന്‍ ആരുമില്ല. ഓരോ ദിവസവും പത്രത്തിലും മറ്റും വരുന്ന വാര്‍ത്തകള്‍ അവള്‍ക്കു ഓര്‍മ്മ വന്നു.
പെട്ടെന്ന് എവിടെ നിന്നെന്നറിയാതെ ഒരാള്‍ പിന്പില്‍ നിന്നും അവളെ കടന്നുപിടിച്ചു. അവള്‍ ഞെട്ടിപ്പോയി. അയാളുടെ കയ്യില്‍ നിന്നും രക്ഷപെടാന്‍ അവള്‍ കുതറി.
"അയ്യോ രക്ഷിക്കണേ" അവള്‍ തന്നാലാവും വിധത്തില്‍ വിളിച്ചുകൂവി.
പെട്ടെന്ന് മുന്‍പില്‍ നിന്നും ഒരാള്‍ വേഗത്തില്‍ കടന്നുവരുന്നതും തന്നെ കടന്നു പിടിച്ചവനെ ആക്രമിച്ചു കീഴ്പെടുതുന്നതും അവള്‍ കണ്ടു. അയാളുടെ അടിയേറ്റു അവന്‍ ഞരങ്ങിക്കൊണ്ട് നിലത്തു വീണു.
"കുട്ടി വരൂ" അയാള്‍ പറഞ്ഞു.
ദൈവദൂതനെ പോലെ വന്നു തന്നെ രക്ഷിച്ച അയാളുടെ പിന്‍പേ അവള്‍ നടന്നു.
അയാള്‍ വൃക്ഷങ്ങല്‍ക്കിടയിലുള്ള ഒരു പഴയ കെട്ടിടതിലെക്കാന് അവളെ നയിച്ചത്. അവള്‍ക്കു വീണ്ടും പേടി തോന്നി.
"പേടിക്കേണ്ട വരൂ" അയാളുടെ ശബ്ദത്തില്‍ ഒരു ആജ്ഞാശക്തി ഉണ്ടായിരുന്നു.
അകത്തേക്ക് നടന്ന അവള്‍ എല്ലാം നഷ്ടപ്പെട്ടവള്‍ ആയി ആണ് പുറത്തേക്കു വന്നത്.
വേദന നിറഞ്ഞ ശരീരവും മനസുമായി നടക്കുമ്പോള്‍ അവള്‍ തന്റെ മുത്തശ്ശി പറഞ്ഞ ഒരു കഥ ഓര്‍ത്തു.
കുറുക്കന്റെ കയ്യില്‍ അകപ്പെട്ട മാന്കുട്ടിയെ രക്ഷപെടുത്തിയ സിംഹത്തിന്റെ കഥ....

No comments:

Post a Comment

കശ്മീർ ഡയറി -3

  സോനാമാർഗ് & സീറോ പോയിന്റ് മൂന്നാം ദിവസത്തെ ഞങ്ങളുടെ യാത്ര സോനാമാര്ഗിലേക്കും അവിടെ നിന്ന് സീറോ പോയിന്റിലേക്കുമായിരുന്നു . സോന...